നിലമ്പൂരുനിന്നു അവരൊക്കെ വന്നു പോയതിൽ പിന്നെ തലയിൽ ഒരു ഭാഗം നിറയെ അവരുടെ കഥകളാണ്. ചത്തുമലച്ച പരല്മീനുകൾ നിറഞ്ഞ കാട്ടുനിലങ്ങളും, ഇരുട്ടിൽ വലയിടാൻ പോകുന്ന ചെറുപ്പക്കാരനും, ലഹരിയോട് ആർത്തിമൂത്ത കാർന്നോരും, അങ്ങനെ അങ്ങനെ. എന്തുകൊണ്ടാണ് നമുക്കിങ്ങനെ കഥകൾ കിട്ടാത്തതെന്നു ചോദിച്ചപ്പോൾ പങ്കാളി പറഞ്ഞു നമുക്കും ഉണ്ടാവും കഥകളെന്ന്. എന്ത് കഥകൾ എന്ന് ചിന്തിച്ചു കുറെ സമയം അങ്ങനെ പോയി. ശെരിക്കൊരു പുസ്തകം വായിച്ചിട്ടു എത്രയോ ആയി. ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ ഒന്നുകൂടെ വായിച്ചു തീർക്കാനായി മേശപ്പുറത്തു എടുത്തു …
